2009, ജൂലൈ 18, ശനിയാഴ്‌ച

ഓത്തുപള്ളീലന്നുനമ്മള്......

വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനെ പുതിയ തലമുറയില്‍ അധികമാരും അറിയാനിടയില്ല. പക്ഷേ 'കിളിച്ചുണ്ടന്‍മാവിന്റെ ചില്ലയിലാടും' എന്ന ഗാനവും 'ഓത്തുപള്ളീലന്നുനമ്മള് പോയിരുന്നകാലം' എന്ന പാട്ടും എവിടെയെങ്കിലും കേട്ട ഓര്‍മ്മയുണ്ടാകും.

നല്ല കഴിവുള്ള ഗായകന്‍. വല്ലാതെ അനുഭവിച്ചു പാടുന്ന അനുഭവം ആ കാല്പനികമായ ഗൃഹാതുരത്വം നിറഞ്ഞ ശബ്ദത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് 'കിളിച്ചുണ്ടന്‍ മാവിന്റെ..'എന്ന പാട്ടു കേള്‍ക്കാന്‍ കൊതിച്ച് റേഡിയോയുടെ മുമ്പില്‍ കുത്തിയിരുന്നത് ഓര്‍മ്മവരുന്നു. (തിരുവനന്തപുരം - ആലപ്പുഴ ആകാശവാണിക്ക് ആയിരം നന്ദി. ഈ പാട്ടിലേക്കെല്ലാം എന്നെ അടുപ്പിച്ചത് ഇരപ്പും പതര്‍ച്ചയും നിറഞ്ഞ ശബ്ദത്തിലെങ്കിലും ആ വാണിയാണ് പിന്നെ വിവിധ് ഭാരതിയും, റേഡിയോ സിലോണും. ടേപ്പ് റെക്കോര്‍ഡറും മറ്റും പിന്നെയാണ് വീട്ടിലെത്തിയത്) രണ്ടുപാട്ടും അന്നേ ഞാന്‍ തെരഞ്ഞു പിടിച്ച് സംഘടിപ്പിച്ചിരുന്നു.

എന്തായാലും വി.ടി മുരളി പാടിയ 'ഓത്തുപള്ളി..' ഇതാ.. രാഘവന്‍ മാസ്റ്റര്‍ക്കു മാത്രം പറ്റുന്ന കൈയ്യൊതുക്കത്തോടെ.....

ഈ പാട്ടിനെപ്പറ്റി പെട്ടെന്ന് ഓര്‍മ്മിപ്പിച്ച കിരണ്‍സിനും തറവാടിക്കും കൂടിയിരിക്കട്ടെ ഒരു കുട്ട നന്ദി. ലിങ്ക് ഇവിടെ


ചിത്രം - തേന്‍തുള്ളി
ഗാനരചന - പി.ടി അബ്ദുറഹിമാന്‍
സംഗീതം - കെ. രാഘവന്‍.

Get this widget | Track details | eSnips Social DNA


ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലിവെച്ചുകൊണ്ട്‌
പീലിപെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേനീ അപ്പടീ മറന്നു.. (ഓത്തുപള്ളീലന്ന്...

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റുകേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു (ഓത്തുപള്ളീലന്ന്....

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലികെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരുതീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു.. (ഓത്തുപള്ളീലന്ന്...




ഈ പാട്ട് ഡൌണ്‍ലോഡ് ചെയ്യണമെന്ന് അടക്കാന്‍ പറ്റാത്ത ആഗ്രഹം തോന്നുന്നവര്‍ക്കായി ഒരു ലിങ്കുകൂടി. ഇവിടെനിന്ന് എടുക്കാം.

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ..

1988ല്‍ ഇറങ്ങിയ നല്ല ചിത്രങ്ങളിലൊന്നായിരുന്നു ഹരിഹരന്റെ ആരണ്യകം. 1973ലെ ലേഡീസ്ഹോസ്റ്റല്‍ മുതലിങ്ങോട്ട് കുറെയധികം കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളിക്കു നല്‍കിയ സംവിധായകനായിരുന്നു ഹരിഹരന്‍. സുജാത, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍വീരഗാഥ, സര്‍ഗ്ഗം, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടിഎന്നീചിത്രങ്ങളിലൂടെ ഇപ്പോള്‍ പഴശ്ശിരാജയിലെത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ചലച്ചിത്രത്തില്‍ സംഗീതത്തിന്റെ മൂല്യം മനസ്സിലാക്കാനുള്ള അപാരമായ കഴിവ് ഹരിഹരനുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധിച്ചാലറിയാം. മിക്കവാറും എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങള്‍ അക്കാലത്ത് സൂപ്പര്‍ഹിറ്റുകളായിരുന്നു.

സുജാതയിലെ ആശ്രിതവല്‍സലനേ.., താലിപ്പൂ പീലിപ്പൂ, സ്വയംവര ശുഭദിനമംഗളങ്ങള്‍, കാളിദാസന്റെ കാവ്യഭാവനയെ എന്നീഗാനങ്ങളും,
പഞ്ചാഗ്നിയിലെ സാഗരങ്ങളെ, ആ രാത്രി മാഞ്ഞുപോയി എന്നീ ഗാനങ്ങളും,
നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, കേവലമര്‍ത്യഭാഷ, മഞ്ഞള്‍പ്രസാദവും, നീരാടുവാന്‍എന്നീഗാനങ്ങളും
ഒരു വടക്കന്‍ വീരഗാഥയിലെ ചന്ദനലേപസുഗന്ധം, ഇന്ദുലേഖ, കളരിവിളക്കു തെളിഞ്ഞതാണോ,ഉണ്ണിഗണപതിയേ. എന്നീഗാനങ്ങളും
സര്‍ഗ്ഗത്തിലെ കണ്ണാടി ആദ്യമായെന്‍, ആന്ദോളനം, കൃഷ്ണകൃപാസാഗരം, പ്രവാഹമേ, സംഗീതമേ അമരസല്ലാപമേ എന്നീഗാനങ്ങളും, പരിണയത്തിലെ അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖി, സാമജസഞ്ചാരിണീ,വൈശാഖപൌര്‍ണ്ണമിയോ തുടങ്ങിയ ഗാനങ്ങളും
എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ അമ്പിളിപ്പൂവട്ടംപൊന്നുരുളി, പാര്‍വണപ്പാല്‍മഴ, ചെമ്പകപ്പുമൊട്ടിന്നുള്ളില്‍,തേന്‍തുളുമ്പുമോര്‍മ്മയായ്.. മുതല്‍ അടുത്തയിടെയിറങ്ങിയ മയൂഖം വരെയുള്ള ചിത്രങ്ങള്‍ നല്ല ഗാനങ്ങളാല്‍ സമ്പന്നമായിരുന്നു.

അദ്ദേഹത്തോടൊപ്പം മിക്കചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചത് രവിബോംബെ ആണ്.
എന്നാല്‍ 1988ലെ 'ആരണ്യക'ത്തില്‍ രഘുനാഥ്സേട്ടാണ് സംഗീതംനല്‍കിയത്. ആ ചിത്രത്തിലെ ഒരു നല്ല ഗാനം ഇതാ ഇവിടെ. ഈ ഗാനം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നുകരുതുന്നു.


Get this widget | Track details | eSnips Social DNA



ചിത്രം - ആരണ്യകം
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- രഘുനാഥ് സേട്ട്
ഗായിക- ചിത്ര
വര്‍ഷം- 1988

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ
കളിച്ചിരിക്കാന്‍ കഥപറയാന്‍ കിളിമകള്‍വന്നില്ലേ

കൂഹൂ കൂഹൂ
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെവരൂ
കുറുമ്പുകാട്ടി
കുറുമ്പുകാട്ടി പറന്നുവോനീ നിന്നോടുകൂട്ടില്ല..
ഓലേഞ്ഞാലീ പോരൂ..
ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടുതരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍കുടിച്ചുവരാം...

എന്റെമലര്‍ തോഴികളേ
എന്റെമലര്‍ തോഴികളേ മുല്ലേ മുക്കുറ്റീ...
എന്തേ ഞാന്‍ കഥ പറയുമ്പോള്‍ മൂളിക്കേള്‍ക്കാത്തൂ...
തൊട്ടാവാടീനിന്നെ...
തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമണെന്നോ..
താലോലം നിന്‍കവിളില്‍ ഞാനൊന്നു തൊട്ടോട്ടെ...
ഒളിച്ചിരിക്കാന്‍.....

2009, മാർച്ച് 19, വ്യാഴാഴ്‌ച

കല്യാണിമുല്ലേ നീയുറങ്ങൂ....

ചെറുപ്പത്തില്‍ എന്റെ അനിയനെ ഉറക്കാന്‍ അമ്മ പാടാറുണ്ടായിരുന്ന താരാട്ടുപാട്ടാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്. (എന്നെ ഉറക്കാന്‍ പാടിക്കാണില്ല. ഈ പാട്ടുണ്ടാകുന്നതിനുമുമ്പ് ഞാനുണ്ടായിപ്പോയി. എന്തൊരു കഷ്ടം!)
ഇതുകേള്‍ക്കുമ്പോഴെല്ലാം ഞാനെന്റെ ചെറുപ്പകാലത്തെത്തും. താരാട്ടുകേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞാകും. ബിച്ചു തിരുമലയ്ക്കും രാജ് കമലിനും നന്ദി.

ധാരാളം താരാട്ടുപാട്ടുകള്‍ മലയാള സിനിമയില്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ 'സീത'യിലെ 'പാട്ടുപാടി ഉറക്കാം ഞാന്‍' എന്ന പാട്ടിനെ അതിശയിക്കാന്‍ വേറൊരു പാട്ടില്ല എന്നാണ് എന്റെ അഭിപ്രായം. പിന്നെയും നല്ല താരാട്ടുപാട്ടുകളുണ്ട്. കോന്നിയൂര്‍ ഭാസ്-കണ്ണൂര്‍ രാജന്‍ ടീമിന്റെ 'കണ്‍മണി പെണ്‍മണിയേ കാര്‍ത്തിക പൊന്‍കണിയേ..', എഴുതാപ്പുറങ്ങളിലെ ഓയെന്‍വി-വിദ്യാധരന്‍മാഷുടെ 'താലോലം പൈതല്‍ താലോലം...', മോഹന്‍സിതാര/കൈതപ്രം ടീമിന്റെ 'ഉണ്ണീവാവാവോ..' ഓയെന്‍വീ-ഔസേപ്പച്ചന്‍ ടീമിന്റെ 'അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..' പക്ഷേ വല്ലാതെ ടച്ച് ചെയ്ത താരാട്ട് ഇതാണ്.

പി.സുശീലയുടെ ആലാപനം അതിസുന്ദരം. കേട്ടിരുന്നാല്‍ ഉറങ്ങിപ്പോകുന്നതറിയില്ല. ഈ ഗാനം കല്യാണി രാഗത്തില്‍ത്തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.



Get this widget | Track details | eSnips Social DNA




ചിത്രം - ആഴി
ഗാനരചന - ബിച്ചുതിരുമല
സംഗീതം- രാജ് കമല്‍
വര്‍ഷം- 1985
ഗായിക- പി. സുശീല



കല്യാണിമുല്ലേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

മനസ്സിലെ മാമ്പൂവിതളില്‍ കിനിയും
മകരന്ദമല്ലേ നീ (2)
അമ്മതന്‍ ജീവിതവാനില്‍ വിരിയും
അമ്പിളിക്കലയേ നീയുറങ്ങൂ
മണിക്കിനാവിന്‍ മഞ്ചലില്‍

വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍
തുടിക്കുന്നു നിന്‍ഹൃദയം
അവിടെനിന്നായിരം ചിറകും വീശി
തുമ്പികളുയരും നിന്‍മിഴിയില്‍
മണിക്കിനാവിന്‍ തുമ്പികള്‍

2009, മാർച്ച് 18, ബുധനാഴ്‌ച

ചന്ദ്രോദയം കണ്ടു കൈകൂപ്പിനില്‍ക്കും......

മറ്റൊരു ഇഷ്ടഗാനംകൂടി. ജയചന്ദ്രനും പി. സുശീലയും സുന്ദരമായി പാടിയിരിക്കുന്നു. ചിത്രം - 1975ല്‍ ഇറങ്ങിയ സിന്ധു. ശ്രീകുമാരന്‍തമ്പിയെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എന്റെ പ്രിയ സംഗീതസംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാഷ്. അര്‍ജ്ജുനന്‍മാഷുടെ എല്ലാ ഗാനവും പോലെ ഈ ഗാനവും അതിസുന്ദരം. കേട്ടുനോക്കൂ...

Get this widget | Track details | eSnips Social DNA




ചന്ദ്രോദയംകണ്ടു കൈകൂപ്പിനില്ക്കും സിന്ദൂരമണിപുഷ്പം നീ..
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ എന്നാത്മ ജ്ഞാനോദയം..
ചന്ദ്രോദയംകണ്ടു....

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ സംഗീതമായ് വളര്‍ന്നു (2)
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍ ചൈതന്യമായലിഞ്ഞു (2)
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ്..
ചന്ദ്രോദയംകണ്ടു...

തീരാത്ത സങ്കല്പ സാഗരമാലകള്‍ താളത്തില്‍ പാടിടുമ്പോള്‍ (2)
ആ മോഹ കല്ലോലമാലികയില്‍ നമ്മള്‍ തോണികളായിടുമ്പോള്‍ (2)
നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ലക്ഷ്യമാകും
നിന്‍ ചിത്തമെന്‍ സ്വര്‍ഗ്ഗമാകും..
ചന്ദ്രോദയംകണ്ടു...

2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

കേള്‍ക്കാതെപോയ ഈ ഗാനം എഴുതിയതാര്?

സ്ലം ഡോഗ് മില്യണെയറിന്റെ ഓസ്കാര്‍ ജയം ഇന്ത്യ ആഘോഷിക്കുകയാണ്. റഹ്മാനും റസൂലിനും ലഭിച്ച
ബഹുമതികള്‍ ഇന്ത്യയിലെ എല്ലാ സഹൃദയക്കും ആഘോഷമായി. സ്ലംഡോഗ് മില്യണെയറില്‍ റഹ്മാന്റെ
ഗാനങ്ങളെല്ലാം ലോകം കൊണ്ടാടുകയാണ്. പക്ഷേ ചിത്രം കണ്ടപ്പോള്‍ റഹ്മാന്റേതല്ലാത്ത
ഒരു ഗാനം കൂടി മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. സൂര്‍ദാസിന്റേതെന്ന് അവകാശപ്പെടുന്ന പഴയ ഭജനിലെ
വരികള്‍ - 'ദര്ശന് ദോ ഘന്ശ്യാമ്....'

സ്ലംഡോഗ് മില്യണെയറില്‍ മറക്കാനാവാത്ത രംഗങ്ങളിലൊന്നാണ് മാഫിയാസംഘം സലിമിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ഒരു സ്പൂണും തിളച്ച എണ്ണയും ഉപയോഗിച്ച് നശിപ്പിക്കുന്നത്. തെരുവില്‍ ഭിക്ഷയാചിക്കാനുള്ളവര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാകണമെങ്കില്‍ എന്തെങ്കിലും ഇല്ലാതാവണം. ഇവിടെ അത് കണ്ണുകളാണ്. കണ്ണുകള്‍ ചൂഴ്ന്നെടുക്കാനായി അനുജന്‍ ജമാലിനെ കൂട്ടിക്കൊണ്ടുവരാന്‍ സലിമിനോടുപറയുമ്പോള്‍ അവരുടെമേല്‍ തിളച്ച എണ്ണയും ഒഴിച്ച് അനുജനെയും കൂട്ടി ഓടിരക്ഷപെടുകയാണ് സലിം. വേഗം കുറഞ്ഞുസഞ്ചരിച്ച ഒരു തീവണ്ടിയില്‍കയറി അവര്‍ രക്ഷപെട്ടു. പിന്നീട് മുംബൈയിലെ ഒരു തെരുവിലെ സബ് വേയില്‍വച്ച് കാഴ്ചനശിപ്പിക്കപ്പെട്ട പഴയ സുഹൃത്തിനെ ജമാല്‍ കണ്ടെത്തുന്നുണ്ട്. ഈ രംഗങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ പഴയ ഭജന്‍ 'ദര്‍ശന് ദോ ഘന്ശ്യാമ്...' ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഈ ഗാനത്തിന്റെ കര്‍ത്താവാര് എന്നതിന് മില്യനെയറാവാനുള്ള മത്സരത്തില്‍ ജമാല്‍ നല്‍കുന്ന ഉത്തരം സൂര്‍ദാസ് എന്നാണ്. സൂര്‍ദാസിന്റെ പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ഗാനം യഥാര്‍ത്ഥത്തില്‍ എഴുതിയത് ജി. എസ് നേപാളി എന്ന കവിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ എന്‍.എസ് നേപാളി അവകാശപ്പെട്ടത് വിവാദമായിരുന്നു.

എഴുതിയതാരായാലും ചിത്രംകണ്ട് ദിവസങ്ങള്‍ക്കുശേഷവും ചിത്രത്തിലെ മറ്റു ഗാനങ്ങളെക്കാള്‍ എന്നെ വല്ലാതെ മഥിച്ചുകൊണ്ടിരിക്കുന്നത് ആ ഗാനമാണ്. നര്‍സി ഭഗത് എന്ന ചിത്രത്തില്‍നിന്നുള്ള ഈ ഗാനം ഇവിടെനിന്നു കേള്‍ക്കൂ..



ചിത്രം- നര്‍സി ഭഗത് (1957)
രചന- ഗോപാല്‍സിംഗ് നേപാളി
സംഗീതം- രവി
ശബ്ദം- ഹേമന്ദ് കുമാര്‍, മന്നാഡേ, സുധാ മല്‍ഹോത്ര.


ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
ദര്ശന് ദോ ഘന്ശ്യാമ് നാഥ് മൊരി
അഖിയാ പ്യാസീ രേ......
മന് മന്ദിര് കി ജ്യോതി ജഗാദോ..
ഘട്ഘട് ബാസീ രേ..
ദര്ശന് ദോ ഘന്ശ്യാമ്....

മന്ദിര് മന്ദിര് മൂരത് തേരി
ഭിര്ഭി നാ ദീകെ സൂരത് തേരി.. ആ...
യുഗ് ബീതെ നാ ആയി മിലന് കീ
പൂരന് മാസീ രെ..
ദര്ശന് ദോ ഘന്ശ്യാമ്.....

ദ്വാര്ദയാ കാ ജബ് തൂ ഖോലെ
പഞ്ചമ് സുര് നെ ഖൂംഗാ ബോലെ
അന്ധാ ദേഖെ ലങ്ക്ടാ ചല് കര്‍
പഹുംചെ സാഥീരെ...
ദര്ശന് ദോ ഘന്ശ്യാം...

പാനി കി കര് പ്യാസ് ബുച്ഛാവൂ
നേനന് കോ കേസെ സംച്ഛാവൂ
ആഖ് മിചോലി ച്ഛോടോ അബ്‌തോ
മന് കെ ബാസീ രെ..
ദര്‍ശന് ദോ ഘന്ശ്യാമ്...

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

സായന്തനം നിഴല്‍ വീശിയില്ല...

മറക്കാന്‍ കഴിയാത്ത ഒരു സുന്ദരഗാനം കൂടി.



Get this widget | Track details | eSnips Social DNA




ചിത്രം - ഒഴിവുകാലം (1985)
രചന- കെ. ജയകുമാര്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. ജെ യേശുദാസ്, എസ്. ജാനകി.


സായന്തനം നിഴല്‍ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല..
പൊയ്പ്പോയ നാളിന്‍ മയില്‍പ്പീലിമിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല..
(സായന്തനം നിഴല്‍ വീശിയില്ല..
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷസ്സന്ധ്യ വീണ്ടും വന്നു... (2)
കാലം നമുക്കായൊരുക്കും മുഹൂര്‍ത്തം അതിധന്യമാകും മുഹൂര്‍ത്തം...
(സായന്തനം നിഴല്‍ വീശിയില്ല...
ശ്രീമതിപ്പക്ഷികള്‍ സാധകം ചെയ്യുമി സാമഗാനത്തിലലിയാന്‍.. (2)
പ്രാണനില്‍ വിങ്ങുമചുംബിതമൌനം ചിറകുകള്‍തേടും മൌനം.
(സായന്തനം നിഴല്‍ വീശിയില്ല..

2009, ഫെബ്രുവരി 11, ബുധനാഴ്‌ച

ഏതോ ജന്മകല്പനയില്‍....

ചെറുപ്പത്തില്‍ കേട്ട് അന്നുതന്നെ വല്ലാതെ ഇഷ്ടപ്പെട്ടുപോയ ഒരു ഗാനമാണ് പാളങ്ങളിലെ ഈ പാട്ട്. വാണിജയറാം സുന്ദരമായി പാടിയിരിക്കുന്നു. ഇടയ്ക്ക് ഹമ്മിംഗ് നല്‍കിയിരിക്കുന്നത് ഉണ്ണി മേനോന്‍. എന്റെ ഇഷ്ട രാഗങ്ങളിലൊന്നായ ഹംസധ്വനിയാണ് രാഗം. ഇതൊന്നു കേട്ടു നോക്കൂ....


Get this widget | Track details |eSnips Social DNA



ചിത്രം - പാളങ്ങള്‍ (1982)
ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്‍സന്‍
പാടിയത് - വാണി ജയറാം.




ഏതോ ജന്മകല്പനയില്‍
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്‍......
പൊന്നിന്‍ പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്‍
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന്‍ ഹൃദയത്തിന്‍
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്‍...

തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്‍....

അറിയാതെ അറിയാതെ.....

കല്യാണി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനം നമ്മളറിയാതെ തന്നെ ഇഷ്ടപ്പെട്ടുപോകും.


Get this widget | Track details | eSnips Social DNA


ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്‍
സംഗീതം- ജോണ്‍സന്‍
പാടിയത്- കെ. എസ്. ചിത്ര



അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....

ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ഞാന്‍ തേടിവന്ന നിമിഷം........

എനിക്കിഷ്ടപ്പെട്ട മറ്റൊരു ഗാനം. കെ.എസ് ചിത്ര പാടിയിട്ടുള്ളതില്‍ ഏറ്റവും നല്ല നാലോ അഞ്ചോ പാട്ടുകളെടുത്താല്‍ അതിലൊന്ന് ഈ ഗാനമായിരിക്കും.




Get this widget | Track details | eSnips Social DNA





ചിത്രം - എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി.
വര്‍ഷം- 1985
ഗാനരചന- ഓ.എന്‍.വി കുറുപ്പ്
സംഗീതം- കണ്ണൂര്‍ രാജന്‍
ഗായിക- ചിത്ര


നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം
തരൂനീ എനിക്കുതരുനീ ഈ ജന്മം സഫലം..

ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമരഞാന്‍ (2
ഇരുളില്‍ നിന്നെ തിരയും നേരം.. (2
ഒരുകിനാവുപോല്‍ അരികില്‍വന്നുവോ
നീയിന്നെന്തേ മൌനമോ...? (2
നിമിഷം......

നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ (2
ഇളനീര്‍ തന്നു... കുളിര്‍ നീര്‍ തന്നു.. (2
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും... (2
നിമിഷം...

2009, ഫെബ്രുവരി 8, ഞായറാഴ്‌ച

മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍.......

കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കാന്‍ കൊതി തോന്നുന്ന ഒരു ഗാനം കൂടി...


< /embed>
Get this widget | Track details |eSnips Social DNA




ചിത്രം- നഗരമേ നന്ദി (1967)
രചന- പി. ഭാസ്കരന്‍
സംഗീതം- രഘുനാഥ്
ഗായിക- എസ്. ജാനകി.


മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ്.....
മഞ്ഞണിപ്പൂനിലാവ്....

എള്ളെണ്ണമണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂചൂടിച്ച വിരുന്നുകാരാ...
ധനുമാസപ്പൂക്കൈത മലര്‍ചൂടിവരുമ്പോള്‍ ഞാന്‍
അങ്ങയെക്കിനാവുകണ്ടു കൊതിച്ചിരിക്കും..
മഞ്ഞണിപ്പൂനിലാവ്....

പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി
മോതിരമണിയിക്കും മലര്‍മാസത്തില്‍
താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍
ഒരുകൊച്ചു പന്തലില്‍ ഒരു കൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ട് കിനാവുകണ്ടേ..
മഞ്ഞണിപ്പൂനിലാവ്.....